പ്രണയം

പ്രണയം

ജീവിതസ്വപ്നങ്ങൾ നിറം മങ്ങിയൊരു നാളിലെന്നോ എന്നില്‍ പ്രതീക്ഷതൻ തിരി തെളിച്ചൊരെൻ പ്രണയമേ... നീ തീർത്ത പ്രണയത്തിൻ മായിക പ്രപഞ്ചത്തിൽ എന്തേ ഞാനിന്നൊരുമാത്ര എന്നെ മറന്നിടുന്നു വർണ്ണസ്വപ്നങ്ങളാലൊരു പറുദ്ദീസ തീർത്തു ഞാൻ അതില്‍ പാറിപറക്കുമൊരു വർണ്ണശലഭമായ് മാറി നിസ്വാർത്ഥമാമെൻ പ്രണയഭാവങ്ങൾ ആവോളമ

ഈയാംപാറ്റ

ഈയാംപാറ്റ

വെള്ളിവെളിച്ചം മോഹിക്കുമൊരു ഈയാംപാറ്റയെന്നപോൽ പറന്നടുത്തൊരുനാൾ ഞാന്‍ നിൻ പ്രണയത്തിൻ ജ്വാലയ്ക്കരുകിൽ മതിമറന്നു ഞാനാപൊൻപ്രഭയിലാവോളം വിരിഞ്ഞു നീയെന്നിലൊരായിരം സ്വപ്നങ്ങളായ് സ്വീകരിച്ചു ഞാനെൻ ഹൃത്തടത്തിൽ ജീവനായ് ഒരുമാത്ര ഞാനെന്തേ വിസ്മരിച്ചുപോയതിൻ ക്ഷണികത ഇന്നുനിൻ പ്രണയമെന്നെ പുണരുമ്പ

പനിനീർ പുഷ്പം

പനിനീർ പുഷ്പം

പുഞ്ചിരി വിടരുമെൻ വദനത്താലൊളിപ്പിച്ചയെൻ എരിയും ഹൃദയത്തിന്റെ വേദന നീയറിയുന്നുവോ പ്രിയനെ നീയിന്നകലെയെന്നാകിലും മധുരമാം പ്രണയത്തിനോർമ്മകൾ എന്നിൽ തിരതല്ലുമൊരു കടലായ്ത്തീർന്നിടുന്നു കാലചക്രം കടന്നു പോയി ഋതുക്കളേറെ വന്നുപോയി എന്നിട്ടും നീയെന്തേ ഒരുമാത്രയെന്നരികിലണഞ്ഞില്ല നീ തന്ന പ്രണയവസന

ജനിക്കുന്നതിനു മുൻപേ

ജനിക്കുന്നതിനു മുൻപേ

അച്ഛനേകിയ സ്നേഹലാളനതൻ അന്ത്യനിമിഷത്തിലായി അമ്മതൻ ഉദരത്തിൽ ഞാനൊരു ജീവന്റെ കണമായ് തുടിച്ചു എന്നിലൊരു ചെറു ഹൃദയമാദ്യമായ് അമ്മയിൽ മാറ്റത്തിനാൽ ഞാനെൻ വരവറിയിച്ചു ആഹ്ളാദത്താലോടിയണഞ്ഞമ്മ അച്ഛൻ ചാരത്തായി ചെവിയിലായി ആ വാർത്തയൊന്നു മൊഴിഞ്ഞനേരം ക്ഷണിക്കാതെ വന്നതിനാലോ ലാളിക്കാനോമനകൾ വേറെയുള്ളതിന

പുഴപോലെ

പുഴപോലെ

ഓർമ്മകൾ നിറം മങ്ങിയ കാഴ്ചകളായി മാഞ്ഞുമറയുമ്പോൾ ഒഴുകുന്നു എൻ ജീവിതം ഒരു പുഴപോലെയെങ്ങോ പുഴയിലെ ഓളങ്ങൾ എന്നപോലെയെൻ സ്വപ്നങ്ങളും ഏതോ തീരത്തെ പുൽകാൻ കൊതിച്ചിരുന്നു പുഴയെ സമ്യദ്ധമാക്കുമൊരു പുഴതൻ കൈവഴിയെന്നപോൽ ഒരുനാളിൽ നിൻ സ്നേഹവുമെന്നിൽ ആഹ്ലാദത്തിനോളമായി സാഗരത്തിൽ പതിക്കാൻ കൊതിക്കുമൊരു പുഴയ

ഞാനും നീയുമല്ലാ  നമ്മളെന്നൊറ്റ വാക്ക്

ഞാനും നീയുമല്ലാ നമ്മളെന്നൊറ്റ വാക്ക്

എന്റെ പ്രണയകുറിപ്പിനു താഴെ വലതുഭാഗത്തു നീയും നിന്റെ പ്രണയാക്ഷരങ്ങൾക്കു താഴെ വലതുഭാഗത്തു ഞാനും ഹൃദയരക്തത്താലൊരു കൈയ്യൊപ്പ് ഞാൻ കുറിച്ചത് എന്റെ പ്രണയം നീ വരച്ചത് നിന്റെ ഹൃദയം രണ്ടും രണ്ടായിരുന്നു ഒന്നിനോടൊന്നു ചേർന്നുപോകാത്ത..., രണ്ട് ഇഷ്ടങ്ങൾ പ്രണയത്തിന്റെ ഇന്ദ്രജാലം..എനിക്കും നിനക്കും തെ

കർമ്മഫലങ്ങളുടെ പിൻതുടർച്ച

കർമ്മഫലങ്ങളുടെ പിൻതുടർച്ച

വിജയങ്ങളുടെ കണക്കെടുപ്പിലൊ ന്നാമനായിട്ടും തോറ്റുപോകുന്ന ചിലരുണ്ട് കർമ്മഫലങ്ങളുടെ കൈയ്പ്പുനുണ ഞ്ഞവർ വേട്ടക്കാരന്‍ ഇരയാകുന്ന ഇന്ദ്രജാ ലം വിജയികൾ പരാജയപ്പെടുന്ന മാജി ക്കൽ റിയാലിസം അച്ഛനും അമ്മയും വിജയിച്ചവര - ത്രേ ഞാന്‍ ജനിച്ചനാൾ ..., അനുജത്തി ഡോക്ടറായനാൾ അനുജൻ കാറുവാങ്ങി ശരവേഗം വന്നനാൾ

പകലുറക്കത്തിൽ സംഭവിക്കുന്നത്

പകലുറക്കത്തിൽ സംഭവിക്കുന്നത്

സ്വപ്നരഥമേറി ആയിരമശ്വമേധം ജയിച്ചവനാണ് ഞാന്‍ നിദ്രയിലാഴ്ന്നു നിശബ്ദമൊരായിരം പോർമുഖം തീർക്കുവോൻ കർമ്മപഥങ്ങളിലുഷ്ണ്ണ മേഘങ്ങ- ളായി വെന്തുമരിച്ചൊരെന്നോമൽ കിനാവുകൾ.........,, നിദ്രപൂകുന്ന നേരത്തു നിലാവിന്റെ സ്വപ്നരഥമേറി തിരികെ പിടിക്കു- വോൻ പൂർവ്വദേശത്തിന്റെ പച്ചയിൽ..,നന്മ- യിൽ പേരെഴുതാതെ ഭാഗഭാക്കാ

ശിവാനി

ശിവാനി

കരിന്തിരികത്തിയ മൺചിരാതിൻ മുന്നില്‍ കനവുകൾ വറ്റിയൊരു പെൺകിടാവ് നീലിച്ച ജാലകവാതില്‍ പഴുതിലൂടാ- കാശവർണ്ണം തിരഞ്ഞുമടുത്തവൾ കാലില്‍ കിലുങ്ങുമൊരൊറ്റക്കൊ- ലുസിൻ നൊമ്പരം ഭക്ഷിച്ചുറങ്ങിയുണരുവോ ൾ സ്നേഹതണലാം തായ്മരം തേടി

ഇരക്ക് പറയുവാനുള്ളത്

ഇരക്ക് പറയുവാനുള്ളത്

അരുതു കാട്ടാളാ..,,യെന്നു ഞാൻ പറയില്ലാ അബലയെന്നൊരു വാക്കുചൊല്ലി- കരയില്ലാ കരുണ യാജിക്കുവാൻ നിൻസവി- ധേയണയില്ലാ നിഴല്‍ മറക്കുള്ളിലിനി മൗനംധരി - ക്കില്ലാ ഇരയായിരുന്നു ഞാനിന്നലെ.....,, നിൻ വിഷച്ചൂടേറ്റു ഹൃദയം നിലച്ച നാൾ കനവിലും കരളിലും പെരുമഴ - ക്കാലം നിൻ മൊഴിയമ്പാൽ മനംനൊന്ത കാലം

entesrisht loading

Next page